Friday, 21 October 2016

എഴുതി തീരും മുൻപേ മഷി വീണു മാഞ്ഞ
നീയെന്ന കവിതയെ
ഇടനെഞ്ചിലെ നനുത്ത തുടിപ്പിനോടൊപ്പം
ചേർത്തുവെച്ചിട്ടുണ്ട് ഞാൻ..
ചേർത്തു പിടിക്കുന്തോറും
തൂളിപ്പോവുന്ന നമ്മുടെ കിനാവുകളെ
കണ്ണുനീരിനോടുപമിച്ച്
നീ കവിതകളെഴുമ്പോഴെല്ലാം
നിന്റെ ഉള്ളിൽ കുറുകിപ്പിടഞ്ഞ്
വീർപ്പുമുട്ടുന്ന നോവുകളെ
അവയിൽ നിന്നു വായിച്ചറിഞ്ഞിട്ടുണ്ട് ഞാൻ..
ഒടുവിൽ
അക്ഷരങ്ങളെല്ലാം മാഞ്ഞ്
ഒക്ടോബറിലെ വിളർത്ത പകലുകളെപ്പോലെ
നീ തൂകിത്തുടങ്ങിയപ്പോഴാണ്
നിന്നെയൊരു കവിതയാക്കി മാറ്റി
ഞാനെന്റെ ഉൾത്തുടിപ്പിനോട് ചേർത്തുവെച്ചത്..
ഓരോ മിടിപ്പിലും അവ പറയുന്നത്
നിറങ്ങൾ വിളർത്ത് പൊഴിഞ്ഞകന്ന
നീയെന്ന നോവിലയെ കുറിച്ചു മാത്രമാണ്...!!!

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...