ഇടവപ്പാതി
ഇടവിടാതെ പെയ്തിറങ്ങിയ ഇടവപ്പാതി
തളർത്തിയതും വളർത്തിയതും
വാകമരച്ചോട്ടിലെ ഗുൽമോഹർ നിറമാർന്ന
പ്രണയങ്ങളെയായിരുന്നില്ല..
നിറഞ്ഞ പുഴയിലെ പരൽമീനുകളേയോ
അവയ്ക്കു പിറകെ പാഞ്ഞിരുന്ന
കുറുമ്പാർന്ന ബാല്യത്തേയോ ആയിരുന്നില്ല..
മറിച്ച് മഴ തളർത്തിയത്
അന്തി കറുക്കുവോളം കഷ്ടപ്പെട്ടിട്ടും
മായ്ക്കാനാവാഞ്ഞ പട്ടിണിയെ
മുറുക്കിയുടുത്ത ഉടുമുണ്ടിനാൽ മറച്ചവന്റെ
കനൽ നിറമാർന്ന സ്വപ്നങ്ങളേയും,
വളർത്തിയത്..
പിഞ്ചിനെപ്പോലും കാർന്നു തിന്നുന്ന
മരണം കനക്കുന്ന പട്ടിണിയേയുമായിരുന്നു...
ഇടവിടാതെ പെയ്തിറങ്ങിയ ഇടവപ്പാതി
തളർത്തിയതും വളർത്തിയതും
വാകമരച്ചോട്ടിലെ ഗുൽമോഹർ നിറമാർന്ന
പ്രണയങ്ങളെയായിരുന്നില്ല..
നിറഞ്ഞ പുഴയിലെ പരൽമീനുകളേയോ
അവയ്ക്കു പിറകെ പാഞ്ഞിരുന്ന
കുറുമ്പാർന്ന ബാല്യത്തേയോ ആയിരുന്നില്ല..
മറിച്ച് മഴ തളർത്തിയത്
അന്തി കറുക്കുവോളം കഷ്ടപ്പെട്ടിട്ടും
മായ്ക്കാനാവാഞ്ഞ പട്ടിണിയെ
മുറുക്കിയുടുത്ത ഉടുമുണ്ടിനാൽ മറച്ചവന്റെ
കനൽ നിറമാർന്ന സ്വപ്നങ്ങളേയും,
വളർത്തിയത്..
പിഞ്ചിനെപ്പോലും കാർന്നു തിന്നുന്ന
മരണം കനക്കുന്ന പട്ടിണിയേയുമായിരുന്നു...