Tuesday 8 March 2016

ഇടവപ്പാതി

ഇടവിടാതെ പെയ്തിറങ്ങിയ ഇടവപ്പാതി
തളർത്തിയതും വളർത്തിയതും
വാകമരച്ചോട്ടിലെ ഗുൽമോഹർ നിറമാർന്ന
പ്രണയങ്ങളെയായിരുന്നില്ല..
നിറഞ്ഞ പുഴയിലെ പരൽമീനുകളേയോ
അവയ്ക്കു പിറകെ പാഞ്ഞിരുന്ന
കുറുമ്പാർന്ന ബാല്യത്തേയോ ആയിരുന്നില്ല..
മറിച്ച് മഴ തളർത്തിയത്
അന്തി കറുക്കുവോളം കഷ്ടപ്പെട്ടിട്ടും
മായ്ക്കാനാവാഞ്ഞ പട്ടിണിയെ
മുറുക്കിയുടുത്ത ഉടുമുണ്ടിനാൽ മറച്ചവന്റെ
കനൽ നിറമാർന്ന സ്വപ്നങ്ങളേയും,
വളർത്തിയത്..
പിഞ്ചിനെപ്പോലും കാർന്നു തിന്നുന്ന
മരണം കനക്കുന്ന  പട്ടിണിയേയുമായിരുന്നു...

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...