Saturday 17 December 2016

എന്റെ മാത്രം സ്വന്തമെന്ന് പറയാൻ 
ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നത് 
എത്ര ഭാഗ്യമാണ്

Tuesday 13 December 2016


ആകാശം കാണാതെ മറച്ചു വെച്ച്
പെറ്റു പെരുകിയയൊരു മയില്പ്പീലിത്തുണ്ടിനോട്
ഞാനെന്റെ കവിതയെ ഉപമിക്കുന്നു..
നിന്നോടെനിക്കുള്ള പ്രണയം പോലെ അതും
എന്റെ ഉള്ളിൽ കിടന്ന്
ശ്വാസം മുട്ടി മരിക്കാറായപ്പോഴാണ്
ഞാനതിനെ
മയില്പ്പീലികളിലേക്ക് പകർന്നത്..
നനുത്ത തണുപ്പുള്ള നിശകളിൽ
നിന്റെ പ്രണയത്തെ തേടി
ഞാൻ നിന്റെ അരികിലെത്തിയപ്പോഴെല്ലാം
ഒരനുഷ്ടാനം പോലെ ഞാനാ പീലികളെയും
എന്നോടൊപ്പം കൊണ്ടു പോന്നു.
കാരണം അവയെ വായിച്ചറിയാൻ 
നിനക്കല്ലാതെ മറ്റാർക്കും സാധ്യമായിരുന്നില്ല..
വസ്ത്രത്തോടൊപ്പം  ശരീരത്തെയും
ഊരി മാറ്റി
നിന്റെ നീല നിറത്തെ പടർത്താൻ
ഞാൻ നിനക്കു മുന്നിലെന്നെ സമർപ്പിച്ചപ്പോഴെല്ലാം,
അവ നമുക്കു വേണ്ടി പ്രേമ ഗീതികൾ പാടി..
നമുക്കു മാത്രം കേൾക്കാവുന്നയത്ര ഉച്ചത്തിൽ..
പ്രണയ കഥകൾ പറഞ്ഞു..
പിന്നെ പുലർച്ചയിലെപ്പൊഴോ മിഴി തുറന്നപ്പോൾ
വസ്ത്രങ്ങളുടെയും ശരീരത്തിന്റെയും ഭാരങ്ങളില്ലാതെ
ഞാൻ സ്വതന്ത്ര..
എന്റെ തലമുടിയിൽ നീയണിച്ച പീലിത്തുണ്ടുകൾ..
മേനിയിലാകെ നീ പകർന്ന പ്രണയത്തിന്റെ നീലവർണം..
ചുറ്റിലും ഞാനെന്നോ എഴുതാൻ കൊതിച്ച..
ആകാശം കാണാതെ മറച്ചു വെച്ച എന്റെ കവിതകൾ..
നിന്റെ കാംബോജിയുടെ ഈണം..
ഞാൻ നൃത്തം ചെയ്യുകയാണ്..
വീണ്ടും വീണ്ടും നൃത്തം ചെയ്യുകയാണ്
നീലവർണാ നീയാണെന്നെ നൃത്തം ചെയ്യാനും പഠിപ്പിച്ചത്..
ഇനിയെനിക്കെന്റെ കവിതകളെ
മറച്ചു വെക്കേണ്ടതില്ല..
നൃത്തം ചെയ്യരുതെന്നുള്ള വിലക്കുകളെ
ഭയക്കേണ്ടതില്ല..
ഇനി ഞാൻ സ്വതന്ത്ര.. നിന്നിലേക്ക് ഞാൻ സ്വതന്ത്ര..
നിന്നിലേക്ക് മാത്രം ഞാൻ സ്വതന്ത്ര ..


Saturday 10 December 2016


ഉരുകുന്ന വേനലിലും 
ഉള്ളിൽ വീണലിയാൻ 
നനുത്ത മഞ്ഞു കണം പോലെയൊരാൾ 
എന്നും കൂടെയുണ്ടാവുന്നത് 
എത്ര ധന്യമാണ്.. 
മഞ്ഞെന്ന് നിനച്ച് 
നാം ചേർത്ത് പിടിക്കുന്നതു പലതും 
സൂര്യനേക്കാൾ പൊള്ളിക്കുന്നതാവുമ്പോഴാണ്
അത്തരത്തിൽ ചിലരും 
നമ്മോടൊപ്പമുള്ളതെന്നത് 
അത്യത്ഭുതം തന്നെ.. 
നിന്റെ സൗഹൃദം 
പൊഴിയുന്ന മഞ്ഞിനേക്കാൾ 
നൈർമല്യമാർന്നത്.. 
അതെന്റെ 
വരണ്ടു പൊള്ളിയ ഹൃത്തടത്തിൽ 
സ്നേഹത്തിന്റെ.. കരുതലിന്റെ 
ഔഷധം പുരട്ടുന്നു.. 
നിമിഷങ്ങളുടെ വേഗത്തിൽ 
ചിതറിപ്പോയ ഹൃദയത്തെ 
യോജിപ്പിക്കുന്നു. 
നിന്റെ കൂട്ട് അനുനിമിഷം 
ദൈവം കൂടെയുണ്ടെന്ന 
വിശ്വാസമെന്നിൽ ജ്വലിപ്പിച്ച് നിർത്തുന്നു.. 
നീ ദൈവത്തിന്റെ ഏറ്റമടുത്ത സുഹൃത്ത്.. 
എനിക്കായി ദൈവം 
അവന്റെ സൗഹൃദത്തെ പകുത്തതോർത്ത് 
എന്റെ മിഴി നിറയുന്നു.. 
നന്ദി പറയാൻ വാക്കുകളില്ലാതെ 
ഞാനവനു മുന്നിൽ മുട്ടു കുത്തുന്നു.. 
എന്റെ ജീവനെ പൂർണമായും സമർപ്പിക്കുന്നു.. 
നന്ദി.. നീയെന്ന കൂട്ടിന്..
തിരിച്ചൊന്നും ആവശ്യപ്പെടാതെ
ദൈവം അവന്റെ ഹൃദയത്തിന്റെ തുണ്ട് 
എനിക്കരികിൽ അയച്ചതിന്.. 
നന്ദി..

Photo: For more Hit Follow: +Words of Wisdom 


Thank you പുണ്യാളാ... 
എന്റെ പാദത്തിൽ 
തറച്ചു കയറിയ മുള്ളിനെ 
വേദനയില്ലാതെ എടുത്തുകളയാൻ 
നിനക്കു സാധിച്ചു.. 
എന്റെ ദൈവം 
നിന്നിലൂടെ എന്റെ അരികിലുണ്ടെന്ന് 
എനിക്കുറപ്പാണ്.. 
നീ ദൈവത്തിന്റെ 
ഏറ്റമടുത്ത കൂട്ടുകാരനാണ്.. 
എന്റേയും.. 
Thank you so much....

Thursday 8 December 2016

"പ്രണയത്തെ
കാരുണ്യവും സ്വാതന്ത്ര്യവുമായി
അനുഭവിക്കുന്നതിനു പകരം
ജീവിത നിഘണ്ടുവിൽ അതിന്റെ അർത്ഥം
ബലിയും പകയുമായി തിരുത്തപ്പെടുന്നത്
എത്ര ധാരുണമാണ്..."

Wednesday 7 December 2016

ആകാശം മഴക്കായി 
സ്വയം വിട്ടു കൊടുത്തതു പോലെ
നിനക്കായി 
ഞാനെന്റെയാത്മാവിനെ വിട്ടു തരുന്നു..
അവൾക്കു പെയ്തിറങ്ങാൻ 
ഭൂമി ഹൃദയം തുറന്നിട്ടതു പോലെ
ഞാനെന്റെ ഹൃദയത്തെ നിനക്കു സമർപ്പിക്കുന്നു..
വരിക.. ആവോളം പെയ്തിറങ്ങുക..
നീ പെയ്തു തുടങ്ങുമ്പോൾ
നേർത്തൊരു വസ്ത്രം പോലെ
ഞാനെന്റെ ശരീരത്തെ അഴിച്ചുകളയുന്നു..
നിന്റെ പ്രണയ നൂലുകൾ എനിക്കായി തുന്നുന്ന
വസ്ത്രത്തെ കുറിച്ചോർക്കുമ്പോൾ
ഞാനെന്റെ നഗ്നതയെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല..
നിനക്കു നനച്ചു പെയ്യാൻ ഞാനെന്നെ നിന്നിലേക്കിറക്കുന്നു..
നിന്റെ കരവലയത്തിലെന്നെ കരുതിക്കൊള്ളുക...
മുഴുമിക്കാതെയുപേക്ഷിച്ച കവിത പോൽ
എന്നിൽ ഞാനനുഭവിച്ചിരുന്ന
അപൂർണതയുടെ തേങ്ങൽ
അപ്പോഴെന്നെ പിന്തുടരുന്നില്ല..
നിനക്കരികിലെത്തുമ്പോൾ
എന്റെ നിസ്സാരതകൾ ഇല്ലാതെയാവുന്നു
നീയെന്നെ തൊടാതെ കടന്നു പോയേക്കുമെന്ന് ഭയന്ന്
ഞാനെത്ര രാത്രികളിൽ ഉറങ്ങാതിരുന്നു..
എന്നാൽ വന്മരങ്ങളാൽ ചുറ്റപ്പെട്ട്
ഉള്ളിലെ ഇരുട്ടിലെവിടെയോ തളർന്നു കിടന്ന
എന്റെ ചുണ്ടുകളെയാണ് നീയാദ്യം മുകർന്നത്
നനുത്ത തണുപ്പുള്ള നിന്റെ പ്രണയത്താൽ
ഇടർച്ചകളകറ്റി നീയെന്റെ ഹൃദയത്തെ നിന്റേതാക്കി മാറ്റി..
ഇനിയെന്റെ ഏകാന്തതയെകുറിച്ചോർത്ത്
ഞാൻ ഭയപ്പെടുകയില്ല..
തനിച്ചു താണ്ടേണ്ട പാതകളെക്കുറിച്ചോർത്ത്
നെടുവീർപ്പുകളിടില്ല..
നിന്റെ മഴയിലേക്കിറങ്ങി
നിറഞ്ഞു നനയുമ്പോൾ ഞാനറിയുന്നു
എന്റെ ഉള്ളിൽ നിന്ന് ഞാനൊഴുകില്ലാതെയാവുന്നത്..
ഇനി ഞാനില്ല.. നീ.. നീ മാത്രം..
എന്റെ ഹൃദയത്തിൽ.. ആത്മാവിൽ.. എല്ലായിടത്തും..
ഇനി നീ മാത്രം..
നിനക്കായി വാനം സ്വയം വിട്ടു തന്നതു പോലെ
ഞാനെന്നെ മുഴുവനായി നിനക്കു വിട്ടു തരുന്നു..
വരിക.. ആവോളം പെയ്തിറങ്ങുക..
പെയ്തു കൊണ്ടേയിരിക്കുക..
പെയ്തു പെയ്തൊടുവിൽ എന്നെയും ഒരു മഴയാക്കുക..
നിന്നിലേക്കു മാത്രം പെയ്യുന്ന പ്രണയ മഴ..


Tuesday 6 December 2016

………….പുണ്യാളനോട്………….


          ഒരുപാട് താഴ്ച്ചയുള്ളൊരു കുഴിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് മുകളിൽ വന്നപ്പോഴാണ് മനസിലായത്.. മുന്നിൽ നീണ്ടു കിടക്കുന്ന ജീവിത മൈതാനം ശൂന്യമാണ്.. താങ്ങായോ തണലായോ കൂട്ടിനാരും തന്നെയില്ല.. അപ്പോഴാണ് നിന്നെ കണ്ടെത്തിയത്..  സുഹൃത്ത് എന്ന വാക്കിനെ പഠിപ്പിച്ച, രക്തം പുരണ്ട മുറിവുകളെ ഓർമപ്പെടുത്താതെ സ്നേഹിക്കാമെന്ന് വിശ്വസിപ്പിച്ച  ‘നീയെന്ന കൂട്ടിനെ ദൈവം കൈക്കുമ്പിളിലേക്ക് പകർന്നിട്ടു തന്നത്..  ഒരുപാട് നോവുമ്പോൾ സ്വാന്തനിപ്പിക്കാൻ.. സ്വാതന്ത്ര്യത്തോടെ വഴക്കടിക്കാൻ.. ചീത്ത വിളിക്കാൻ.. നീയില്ലാതിരുന്നെങ്കിൽ തനിച്ചുള്ള യാത്രയിൽ ഞാനെന്നേ ഇടറി വീഴുമായിരുന്നു.. നന്ദി.. നിറഞ്ഞ് സ്നേഹം പകർന്നതിന്, വഴക്കു കൂടിയതിന്,   സ്വാതന്ത്ര്യത്തോടെ ചീത്ത വിളിച്ചതിന്.., എന്റെ ഇടത്തെ കവരാതെ എന്റെ ജീവിതത്തിലെ സുഹൃത്തായതിന്..,  നന്ദി..!!!

... 

നിന്റെ പാദത്തിൽ ഒരു മുള്ളു തറച്ചു കയറി-
അതിനാൽ, നീ ചിലപ്പോൾ രാത്രിയിൽ കരഞ്ഞു പോകുന്നു.
ഈ ലോകത്തിൽ,  ചിലർക്ക്,  അതെടുത്തു കളയാനാവും.
ഈശ്വരനാണ് അവർക്ക് ആ കഴിവ് കൊടുത്തത്.

-: സെയിന്റ് കാതറീൻ ബെനിൻകാസ


Sunday 4 December 2016



ഇനിയീ ജീവിതത്തിന്റെ ഉടുപ്പൂരിയെറിഞ്ഞ്
എനിക്ക് നിന്റെ പുതപ്പിനടിയിൽ
പ്രണയം തേടണം
ആർക്കും കവർന്നെടുക്കാനാവാത്ത വിധം
നിന്നെ എനിക്കെന്റെ വസ്ത്രമായണിയണം..
യാത്രപറഞ്ഞവസാന ശ്വാസകണികയും
പടിയിറങ്ങുമ്പോൾ
നനുത്ത തണുപ്പാർന്ന
നിന്റെ പ്രണയത്തിന്റെ ലഹരി
എനിക്കെന്റെ സിരകളിൽ നിറക്കണം..
രാത്രികളും പകലുകളുമറിയാതെ
ഋതുക്കളും കാലങ്ങളുമോർക്കാതെ
എന്റെ പ്രണയത്തെ
അവസാനമില്ലാത്ത എന്റെ പ്രണയത്തെ
നിന്റെ അധരങ്ങളിലേക്ക്
പുതുവീഞ്ഞെന്ന പോൽ
ഞാൻ പകർന്നു കൊണ്ടിരിക്കും..
വെളിച്ചവും ഇരുട്ടും എന്ന പോൽ
ഒന്നിനുള്ളിൽ മറ്റൊന്നായി
ഒരിക്കലും പിരിച്ചുമാറ്റാനാവാത്ത വണ്ണം
ഒന്നു ചേരാനായി
ഞാനീ ജീവിതത്തിന്റെ താഴ് വരയിൽ നിന്ന്
നീയെന്ന ഉന്നതിയിലേക്കുയരുകയായി..
നിന്റെ വിരൽത്തുമ്പെന്നെ
തെടുന്നതോർക്കുമ്പോൾ പോലും
എന്നിലെ പ്രണയം
ആത്മാവോളം നിറഞ്ഞു തുളുമ്പുന്നു..
കൈ നീട്ടുക..
നിന്നിലേക്കു ഞാനിതാ എന്നെയർപ്പിക്കുന്നു..!!


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ

ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ

അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ

ഉം....ഉം....

Friday 2 December 2016


തനിച്ചാകുന്ന സന്ധ്യകളിലെല്ലാം
മരണം എന്റെ ഏറ്റമടുത്ത സുഹൃത്താണെന്ന്
ഞാൻ സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുമായിരുന്നു..
പിന്നീട് ആൾക്കൂട്ടത്തിനിടക്കു പോലും
എനിക്കുമാത്രമായി തനിച്ചു കിട്ടുന്ന നിമിഷങ്ങളുടെ
ചെറിയ നിശ്വാസത്തിന്റെ ഇടവേളകളിലും
ഞാനത് ആവർത്തിച്ചു കൊണ്ടേ ഇരുന്നു..
എന്നിട്ടും മതിയാകാതെ
മറ്റു ജോലികളിൽ മുഴുകുമ്പോൾ പോലും
ഒരു ജപം പോലെ ഞാനെന്റെ മനസിനെ
അതു തന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു..
തികച്ചും ആത്മാർത്ഥതയോടെ തന്നെയാണ്
ഞാനത് ചെയ്തിരുന്നത്..
ഉദാസീനതയുടെ ചെറിയ നിഴൽ പോലും
ആ സത്യത്തിനു മേൽ വീഴാൻ ഞാനനുവദിച്ചിരുന്നില്ല..
കാരണം 
പറിച്ചെറിയപ്പെട്ടവളുടെ നൊമ്പരത്തിലോ
ഉപേക്ഷിക്കപ്പെട്ടവളുടെ വേദനയാലോ ഒന്നുമായിരുന്നില്ല
ഞാനങ്ങനെ ഏറ്റു പറഞ്ഞു കൊണ്ടിരുന്നത്..
അതു കൊണ്ട് തന്നെ
എനിക്കെന്നോട് കള്ളം പറയേണ്ട കാര്യവുമില്ലായിരുന്നു..
മാത്രമല്ല
മരണം എന്റെ സുഹൃത്താണെന്ന് എന്നെത്തന്നെ
ബോധ്യപ്പെടുത്തേണ്ട കടമ
ഞാൻ സ്വയം എന്നിൽ വലിച്ചു കയറ്റിയ ഒന്നായിരുന്നില്ല..
എന്നിട്ടും
എനിക്കത് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല..
എന്റെ ചില സുഹൃത്തുക്കൾ
വരണ്ടു വിളറിയ വൈകുന്നേരങ്ങളിൽ
എന്നെ സന്ദർശിച്ചിരുന്നു..
എനിക്കേറെ പ്രിയപ്പെട്ട
ചുവന്ന പനിനീർപ്പൂക്കൾക്ക് പകരം
വെളുത്ത നിറമുള്ളതും 
എന്നാൽ പെട്ടെന്ന് ആകർഷിക്കുന്നതുമായ
ഒരു പിടി ഓർക്കിഡ് പൂവുകളാണ്
അവരെനിക്ക് സമ്മാനിക്കാറുള്ളത്..
മരണത്തിന്ന്
ഓർക്കിഡുകളുടെ നൈർമല്യമാണെന്ന്
ഞാൻ മനസിലാക്കുന്നത് അങ്ങനെയായിരുന്നു..
വെളുപ്പു നിറം എനിക്കിഷ്ടമല്ലാതിരുന്നിട്ടും
ആ ഓർക്കിഡ് പൂവുകളെ അവർ പോയ ശേഷവും
ഞാനെന്നിലേക്ക് ചേർത്തു പിടിക്കാൻ
ശ്രദ്ധിക്കുമായിരുന്നു..
കാരണം അത്
എന്റെ ഏറ്റമടുത്ത സുഹൃത്തിനു പ്രിയങ്കരമായതിനാൽ
ഞാനും അതിനെ സ്നേഹിക്കേണ്ടതുണ്ടെന്ന്
ഞാൻ മനസിലാക്കിയിരുന്നു..
ഒടുവിൽ ഞാൻ ആ ഓർക്കിഡ് പൂവുകളോടൊപ്പം
അവനെ സ്നേഹിക്കാൻ തുടങ്ങുകയും
അവൻ മാത്രമാണെന്റെ സുഹൃത്തെന്ന്
മനസിലാക്കുകയും ചെയ്തു..
എന്നാൽ എന്നെ സ്നേഹിക്കുക മാത്രം ചെയ്ത
ആ സൗഹൃദത്തിനു വേണ്ടി
എന്തെങ്കിലും ചെയ്യണമെന്ന് കരുതുകയും ..
അപ്രകാരം അവൻ എന്നെ പുണരാനായും മുന്നേ 
ഞാനവന്റെ മാറിലേക്ക് തലചായ്ക്കുകയും ചെയ്തു..
മാസങ്ങളോളം എന്റെ ഹൃദയത്തിലൊന്നുമ്മ വെക്കാൻ
എന്റെ പിന്നാലെ നോവായ് കൂടെ നടന്ന, 
അവനെ അംഗീകരിക്കാനായി  എനിക്ക്
ഒന്നും ചെയ്യാനില്ലാത്ത പകലുകളും രാത്രികളും സമ്മാനിച്ച
മാസങ്ങളോളം എന്നെ കാത്തിരുന്ന അവന്
ഞാൻ മറ്റെന്ത് പകരം നല്കാനാണ്..
..
ഞാനൊരു ഭീരുവാണെന്നും
ഒരിത്തിരി വേദന കൂടി സഹിക്കാനുള്ള
ധൈര്യമില്ലാത്തവളാണെന്നും
റേഡിയേഷനും കീമോയും കൂടി
എന്നേ കവർന്നെടുത്തു കഴിഞ്ഞ
എന്നിലെ എന്നെ കുറിച്ചുള്ള ആത്മവിശ്വാസമില്ലായ്മ
എന്നെ ശ്വാസം മുട്ടിച്ചതിനാലാണെന്നും പറഞ്ഞ് 
നിങ്ങളെന്റെ ഇല്ലായ്മയിൽ 
ദു:ഖം വരുത്തി തീർത്തേക്കാം..
എന്നാൽ
മാസങ്ങളോളം എന്റെ പിന്നാലെ നടന്നിട്ടാണ്
ഞാനവനെ സ്വീകരിച്ചതെന്ന്
നിങ്ങളൊരിക്കലും മനസിലാക്കുകയില്ല..
ഒടുവിൽ 
നിങ്ങളെനിക്കായി സമ്മാനിക്കാറുണ്ടായിരുന്ന
വെളുത്ത ഓർക്കിഡ് പൂവുകളെ
എന്റെ ഹൃദയത്തിനു മുന്നിൽ വെച്ച് നിങ്ങൾ മടങ്ങിപ്പോവും..
ആളും ആരവവും ഒടുങ്ങിയ ശേഷം
ഞാനെന്റെ സുഹൃത്തിനൊപ്പം
എനിക്കു നഷ്ടപ്പെട്ട രാത്രികളെയെല്ലാം ഉറങ്ങിത്തീർക്കും..
നിങ്ങളെന്നെ മറക്കുന്നതു പോലെ
ഒടുക്കം ഞാനുമെന്നെ മറക്കും..
വെളുത്ത നിറമുള്ള ഓർക്കിഡ് പൂവുകളെയോ
ചുവന്ന നിറമുള്ള വൈകുന്നേരങ്ങളെയോ
ഞാനെഴുതിത്തീർക്കാതെ വിട്ട കവിതകളെയോ
പിന്നീട് ഞാൻ ഓർക്കുകയില്ല.. ആരും എന്നെ ഓർമിപ്പിക്കുകയുമില്ല..!!
നിറഞ്ഞ മിഴി പറഞ്ഞു
ഇനി കരയരുതെന്ന്;
നോവുന്ന മനസ് മന്ത്രിച്ചു
ഇനിയും വേദനിക്കല്ലേ എന്ന്;
നടന്നു പൂർത്തീകരിച്ച പാത പറഞ്ഞു
ഇനി പിൻ തിരിഞ്ഞ് നടക്കരുതെന്ന്;
ഇലത്തുമ്പിലെ മഴത്തുള്ളി മന്ത്രിച്ചു
അവളെപ്പോലെ പാതിയിൽ പൊഴിയരുതെന്ന്
എന്നിട്ടും
കാലം വീണ്ടും എന്നെ കരയിച്ചു
മനസു വീണ്ടും നോവറിഞ്ഞു
പിന്നെ പിന്നെ ഞാനറിഞ്ഞു
പുഞ്ചിരിയെന്നത് വലിയൊരു കള്ളം മാത്രമെന്ന്..
പാതിയിൽ കൊഴിഞ്ഞകലുന്ന
മഴത്തുള്ളി ഭാഗ്യവതിയാണെന്ന്..
പിന്നെ ഞാനും പൊഴിഞ്ഞു..
അവളെപ്പോലെ.., നിശബ്ദമായ്..
ഒരില കൊഴിയുന്നതിനേക്കാൾ
മൃദുവായി ഞാനെന്റെ ജീവനെ ഇറ്റിച്ചു കളഞ്ഞു..
കാലമെന്ന കള്ളത്തിലേക്ക്
മറ്റൊരു വലിയ കള്ളമായി ഞാനും..
ആരുമറിയാതെ ചെന്നൊളിച്ചു..

Wednesday 30 November 2016

ഭൂതകാലത്തിലെ വേദനിപ്പിച്ച അനുഭവങ്ങൾ ഒരിക്കൽ കൂടി നമ്മുടെ ജീവിതത്തിലേക്കു കടന്നു വരാനായി നാം നടക്കുന്ന വഴിത്താരകളിൽ പതിയിരിക്കുന്നുവെന്ന സത്യം എത്ര ഭയപ്പെടുത്തുന്നതാണ്.. അവയിൽ നിന്നു നാമെത്ര അകന്നു പോയാലും കരുതലോടെ ജീവിതത്തെ മാറ്റി നിർത്തിയാലും വീണ്ടും നമ്മെ നോവിലേക്കു തള്ളിയിടാൻ ഒരവസരം കൂടി കാത്ത് അവ നമ്മുടെ പിന്നാലെ തന്നെയുണ്ടെന്ന ഓർമ്മ പോലും നടുക്കമുണർത്തുന്നു. ഒരിക്കൽ പോലും മുള്ളുകൾ മാത്രം നിറഞ്ഞ ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കരുത്..  അറിയാതെയെങ്കിലും നാമൊന്നു തിരിഞ്ഞു നോക്കിയെന്നാൽ നമ്മെ ഞെരുക്കിയമർത്തി ഇല്ലാതെയാക്കി കളയും തക്കവണ്ണം ആ മുറിവുകളെല്ലാം നമ്മുടെ പിന്നാലെ തന്നെയുണ്ട്. ഭൂതകാലം ഓർമിക്കപ്പെടാനുള്ളതല്ല മറന്നു കളയാൻ വേണ്ടിയുള്ളതാണെന്ന് നാമെപ്പോഴും ഓർമിക്കണം.. ചില നോവുകൾ വിഷമുള്ളു പോലെയാണ് ഒരിക്കൽ ദേഹത്തു കൊണ്ടാൽ പതിയെ പതിയെ അതിലെ വിഷം നമ്മെ കീഴ്പ്പെടുത്തി അവസാനം ആഗ്രഹിച്ചാൽ പോലും രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം ഇല്ലാതാക്കിക്കളയും.. ചില വ്യക്തികളും അങ്ങനെയാണ്.. അവരോടൊപ്പമുള്ള സഹവാസം പോലും നമ്മെ മരണത്തിലേക്ക് തള്ളിയിടും.. ജീവിതത്തിനു പ്രത്യാശ നല്കുന്നവരോടൊപ്പം മാത്രമേ നാം നമ്മുടെ സമയം ചിലവഴിക്കാവൂ.. നോവുകളെ കുറിച്ച് മാത്രം ചിന്തിക്കുകയും മരണത്തെ കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്നവർ നാമറിയാതെ തന്നെ നമ്മെ അതിലേക്ക് തള്ളിയിടും.. അവരിൽ നിന്നു രക്ഷപെട്ട് നാം മാറി നടന്നാലും നമ്മെ വീണ്ടും വലിച്ചടുപ്പിക്കാനുള്ള കെണികളുമായി അവർ നമ്മുടെ പിന്നാലെ ഉണ്ടാവും.. ജീവിതത്തിലേക്കു ജീവിക്കാൻ നാം ആഗ്രഹിക്കുന്നിടത്തോളം കാലം നമുക്കുള്ളിൽ വിഷം നിറക്കുന്ന ഇത്തരം ഭൂതകാല ഓർമകളിലേക്കും വ്യക്തികളിലേക്കും ഒരിക്കൽ പോലും തിരിയാതിരിക്കുന്നതാണ് നല്ലത്..

“അവരുടെ അധരങ്ങളിൽ നിന്നു തേൻ ഇറ്റുവീഴുകയും അവരുടെ വാക്കുകൾ എണ്ണയേക്കാൾ മൃദുവായതും ആയിരിക്കും എന്നാൽ പിന്നത്തേതിലോ അവർ കാഞ്ഞിരം പോലെ കയ്പ്പേറിയതും ഇരുവായ്ത്തലയുള്ള വാൾ പോലെ മൂർച്ചയേറിയതും ആയി ഭവിക്കും.. അത് നമ്മുടെ ഹൃദയങ്ങളെ മുറിപ്പെടുത്തുകയും ചിന്തകളിൽ കയ്പ്പ് നിറക്കുകയും ചെയ്യും... ”


Tuesday 29 November 2016

നിന്റെ മിഴിക്കോണിൽ നിന്നാണ്
ഞാനെന്റെ ഉള്ളിലേക്ക്
ഈ കടലാഴത്തെ കട്ടെടുത്തത്..
നീയറിയാതെ നിന്റെ ഹൃദയത്തിലേക്കുള്ള
ദൂരമറിയാനായിരുന്നു അത്..
കാരണം
നിന്നിലേക്കുള്ള വഴിതിരഞ്ഞ്
ഞാൻ നിന്റെ മിഴികളിലേക്കിറങ്ങിയപ്പോഴെല്ലാം
മരണത്തിലേക്കു മുറുകുന്നൊരു കുരുക്കായി
ആഴത്തിലേക്കു വലിച്ചിട്ട് നിർദയം
അതെന്നെ ശ്വാസം മുട്ടിച്ചതേയുള്ളു..
ഒടുവിൽ തല്ലിപ്പിടഞ്ഞ്
നിറം മങ്ങിയ സ്വപ്നം പോലെ
വിളറി ഞാൻ കിതച്ചു പുറത്തു ചാടുമ്പോൾ
അലകളേതുമില്ലാതെ
ശാന്തമായ കടൽ പോലെ നിന്റെ മിഴികൾ
വെറുതെ ചിരിക്കും...
അങ്ങനെയിരിക്കെ
നക്ഷത്രങ്ങൾ കൂട്ടില്ലാതിരുന്നൊരു ആകാശമാണെനിക്ക്
നിന്റെ മിഴികളിൽ നിന്നാ കടലാഴങ്ങൾ കട്ടെടുക്കാൻ
വഴി പറഞ്ഞു തന്നത്..
അതിലൂടെ
നിന്നിലേക്കു നീന്തിയടുക്കാൻ കൊതിച്ച
എനിക്കു മുന്നിൽ
നീ വീണ്ടുമൊരു കടലാവുന്നു..
ഒരു കൈയകലത്തിൽ ഞാനെത്തുമ്പോഴേക്കും
ആഴങ്ങളിലേക്കു മാത്രം വലുതാവുന്നൊരു കടൽ..
എനിക്കളന്നെടുക്കാനാവാത്ത കടൽദൂരം..
എത്ര തുഴഞ്ഞിട്ടും
എണ്ണിത്തീർക്കാനാവാത്ത തിരദൂരം..
എന്റെ ഉള്ളിലെ കടലാഴത്തെ
ഞാൻ നിനക്കു തിരിച്ചു നല്കുന്നു..
ഇനിയൊരു അലയുയരാത്ത വിധം
എന്നിലെ കടലിനെ ഞാൻ വറ്റിച്ചു കളയുന്നു..
നിന്നിലേക്കു തുഴയാനാവാത്ത വിധം
ഞാനെന്റെ ചിറകുകളെ അരിഞ്ഞു കളയുന്നു..
നീയൊരു കടലായി..
എനിക്കളന്നെടുക്കാൻ കഴിയാത്ത തിരദൂരമായി
എന്നിലേക്കലിഞ്ഞില്ലാതെയായെന്ന് 
ഞാൻ വിശ്വസിക്കുന്നു..
ആഴങ്ങൾ മാത്രമുള്ളൊരു കടലായിരുന്നു നീയെനിക്ക്
അതുകൊണ്ടാണ് നിന്നിലേക്കു കുതിച്ചു ചാടാൻ
ഞാനൊരു മീനെന്ന വണ്ണം ചെറുതായത്..
എന്നലെനിക്ക് കൈയെത്തിപ്പിടിക്കാനാവും മുന്നേ
ജീവിതത്തിൽ നിന്നു മരണത്തിലേക്ക്
നീയൊഴുകിപ്പോവുകയാണുണ്ടായത്..
കൈക്കുമ്പിളിൽ കരുതിവെക്കാൻ പോലും
ഒരിറ്റു സ്നേഹതീർത്ഥം ബാക്കിവെയ്ക്കാതെ
മരണത്തിലേക്കു മരിച്ച നിന്നെയോർക്കവേ
ഉപ്പു നുരക്കുന്നയെന്റെ ഹൃദയത്തിൽ
ഇനിയാർക്കുമളന്നെടുക്കാനാവാത്ത വിധ-
മൊരു കടൽ വേരുകളാഴ്ത്തുന്നു...
അതിന്റെ ആഴങ്ങളിലേക്ക്
ഞാൻ എന്നെ തിരഞ്ഞിറങ്ങുന്നു..
തിരിച്ചു വരാമെന്നൊരുറപ്പും ജീവിതത്തിനു നല്കാതെ..
മരണത്തിലൂടെ നീ തോല്പിച്ച ഞാൻ
മരണത്തിലൂടെത്തന്നെ നിന്നിലേക്കു ജയിക്കുന്നു..!!

അവിചാരിതമായെന്റെ ജീവിതത്തിലേക്കു കടന്നു വന്ന് ഒന്നു മിന്നിത്തെളിഞ്ഞ ശേഷം കെട്ടു പോയൊരു നക്ഷത്രമാണ് നിന്റെ സൗഹൃദമെനിക്ക്..
          കവിതകളിലൂടെ മാത്രം സൗഹൃദം പങ്കുവെച്ച ആ നാളുകളിൽ, നിന്റെ വരികൾക്ക് ഞാൻ കുറിച്ച മറുപടി..
          എന്നെങ്കിലുമൊരിക്കൽ ഇനി തിരിച്ചു വന്നാൽ.. (അങ്ങനെയുണ്ടാവില്ലെന്നറിയാം എങ്കിലും..) നിനക്കു സമ്മാനിക്കാൻ നീ നല്കിയ നല്ല സൗഹൃദത്തിന്റെ ഓർമയ്ക്കായ് ഞാനീ വരികൾ കാത്തുവെയ്ക്കുന്നു...


"ഞാൻ ശ്രമിച്ചത്‌
നീലാകാശത്തിനു കീഴെ
 നീയെന്ന കടലാഴങ്ങൾ
നീന്തികടക്കുവാൻ ആയിരുന്നെന്ന്
തളർന്ന കൈകൾ
തുഴഞ്ഞ ദൂരം
ഒടുങ്ങിയ ആത്മവിശ്വാസം
ഇപ്പഴെന്നെ ഓർമ്മിപ്പിക്കുന്നു"
.
.
.
ഞാനെന്ന കടലോളം എത്തിയിട്ടും
എന്നിലേക്കെത്താനാവാതെ
നീ തോൽവി സമ്മതിച്ചുവെങ്കിൽ..,
അവിടെ നിന്റെ ഭയമാണു ഞാൻ കാണുന്നത്..
ആഴത്തെ ഭയപ്പെടുന്നൊരു
കുഞ്ഞിന്റെ മനസുണ്ട് നിന്നിൽ..
സ്വപ്നങ്ങളുടെ ആകാശങ്ങളെയും
ജീവിതത്തിന്റെ കടലാഴത്തെയും നീ ഭയപ്പെടുന്നു..
ഒരിക്കലൊരു മരുഭൂവിൽ തനിച്ചാക്കിപ്പോയ ജീവിതത്തോട്
ഭയമാണ് നിനക്ക്
സ്വപ്നങ്ങളുടെ താഴ് വരയിലേക്കതിനെ
ഒരിക്കൽ കൂടി കൊണ്ടെത്തിക്കാൻ
നീ ശ്രമിക്കാത്തതും അതിനാൽ തന്നെ..
തുഴഞ്ഞ ദൂരവും തളർന്ന കൈകളും
വെറുമൊരു മറ മാത്രമാണ്..
നീ  നിന്റെ ഭയത്തെ ഒളിപ്പിച്ചുവെക്കാൻ
നിരത്തുന്ന ന്യായീകരണങ്ങൾ...!!!

Monday 28 November 2016

Wings to Fly

You were born with potential.
You were born with goodness and trust.
You were born with ideas and dreams.
You were born with greatness.
You were born with wings.
You are not meant for crawling,
So I don't,
I have wings.
I will Learn to use them to fly.
                                                                 
                                                                                 - Jalaluddin Rumi

Sunday 27 November 2016

എനിക്കു മുറിവേറ്റപ്പോഴെല്ലാം
നിന്റെ മിഴികൾ നിറഞ്ഞു തൂകി
നീ വിരൽ നീട്ടി എന്റെ മുറിപ്പാടിൽ തലോടുമ്പോൾ
എന്റെ ഹൃദയത്തിലൊരു
മഞ്ഞുകണമലിഞ്ഞു ചേരുന്നത് ഞാനറിയുന്നു..
എന്റെ നോവുകളിൽ ചുണ്ടമർത്തി
നീയെന്നെ സമാധാനിപ്പിക്കുന്നു
കരഞ്ഞു തളർന്നൊടുവിൽ
ഏങ്ങലടികൾ മാത്രമായി ഞാൻ ചുരുണ്ടു കൂടുമ്പോൾ
കരുതലിന്റെ പുതപ്പുമായി നീയെന്റെ അരികിലെത്തുന്നു
തണുപ്പാർന്ന നിന്റെ കൈത്തലം
എന്റെ നെറ്റിയിലെ നോവുചൂടകറ്റിക്കളയുന്നു
നീയെന്നെ നിന്നിലേക്കു ചേർത്തു കിടത്തുന്നു
നിന്റെ മാലാഖമാരെ മാത്രം സ്വപ്നം കണ്ട്

നിന്റെ പുഞ്ചിരിയുമായി ഞാൻ മയങ്ങുന്നു..

Friday 25 November 2016

          ഇന്നൊരു സ്വപ്നം കൂടെയുണ്ടായിരുന്നു.. രാത്രിമഴയുടെ പ്രണയത്തിൽ ഉണർന്നെണീറ്റ പുലരിയിലേക്കിറങ്ങവേ മഴ തോർന്നിട്ടും പെയ്യാൻ വിതുമ്പുന്ന ഇലത്തുമ്പിൽ നിന്നാണ് നനുത്തൊരു ചുംബനത്തോടെ ആ സ്വപ്നമെന്റെ നെറ്റിമേൽ പതിച്ചത്..
          നെറ്റിയിലൂടെ ആ തണുപ്പ് ഉള്ളിലേക്കമർന്നു.. സിരകളിൽ.. ധമനികളിൽ... ഓർമകളിൽ.. മൗനത്തിൽ.. എല്ലായിടത്തും നേർത്ത തണുപ്പുള്ളയാ സ്വപ്നം പാറി നടന്നു.. സ്വർഗത്തിൽ നിന്ന് പൊഴിഞ്ഞിറങ്ങിയ  ഏതോ ഒരു മാലാഖക്കുഞ്ഞിന്റെ നനുത്ത തൂവലിന്റെ ഓർമയാണ് ആ സ്വപ്നമെന്നിലുണർത്തിയത്.. നനഞ്ഞ മണ്ണിൽ പാദങ്ങളമർന്നപ്പോൾ ജന്മാന്തരങ്ങളിൽ നിന്നാരോ കൈ നീട്ടി മെല്ലെയൊന്നു തൊട്ടതു പോലെ..
          ഹൃദയത്തിന്റെ ഒഴിഞ്ഞൊരു കോണിൽ നിറഞ്ഞു ചിരിച്ചു കൊണ്ടാ സ്വപ്നം സ്ഥാനം പിടിക്കവേ.. നെറ്റിമേൽ വീണ്ടുമൊരു മഴയോർമ്മ.. ഒന്നിൽ നിന്നു തുടങ്ങി പെരുകി പെരുകി... മഴ... വീണ്ടും മഴ...

          തിരിഞ്ഞു നടക്കാനോ, നനയാതെ കയറി നില്ക്കാനൊരിടം തിരയാനോ ബദ്ധപ്പെടാതെ നില്ക്കുന്നിടത്തു തന്നെ നിന്ന് കൈകൾ വിടർത്തി.. കണ്ണുകളടച്ച്.. മെല്ലെ തലയുയർത്തി.. മഴ... വീണ്ടും വീണ്ടും ഒന്നിനു പുറകെ ഒന്നായി... പെരുകി പെരുകി... എന്റെ മഴ.. ഹൃദയത്തിന്റെ കോണിലെയാ തണുപ്പാർന്ന സ്വപ്നവും ഇതു പോലെ.. മഴ പോലെ.. പെയ്തൊഴിയാത്ത എന്റെ മഴ പോലെ..!!


“കാറ്റൊന്നു തൊട്ടപ്പോൾ
തുളുമ്പി തൂവുന്നിതാ

കാട്ടുമുല്ലയുടെ പ്രണയം”





നരകം ശൂന്യമാണ്...
എല്ലാ പിശാചുക്കളും ഇവിടെത്തന്നെയുണ്ട്.."

                             :- വില്യം ഷേക്സ്പിയർ


[സമർപ്പണം :  പുണ്യാളന്]
ഏഴാകാശങ്ങളും ഏഴു ഭൂമികളും സ്വന്തമായുള്ള ദൈവം ഒറ്റയ്ക്കാണ്.
മനസ്സിൽ കടൽ പോലെ സ്നേഹം നിറയുമ്പോൾ നീയും ഒറ്റയ്ക്കാകുന്നു.
ഒറ്റയ്ക്കാവുക എന്നാൽ ഈ ലോകത്തിലെ ഏറ്റവും കരുത്തനാവുക എന്നാണർത്ഥം
കഥ : ഒറ്റയ്ക്ക്
കഥാകൃത്ത് : പി. കെ. പാറക്കടവ്




"ചിലപ്പോൾ അങ്ങനെയാണ്,
ലോകത്തിലെ മറ്റൊന്നു കൊണ്ടും നിറക്കാൻ കഴിയാത്തൊരു

വിടവുണ്ടാവും നമ്മുടെയുള്ളിൽ"

Monday 21 November 2016



പ്രണയത്തിൽ നിന്ന് ഭ്രാന്തിലേക്കുള്ള ദൂരമെത്ര ചെറുതാണ്

മഷി തീരുവോളം കുത്തിവരച്ചു പക തീർത്ത കടലാസു കഷ്ണങ്ങൾ നിലമാകെ നിരന്ന് കിടപ്പുണ്ട്.. മേശയിൽ കുത്തി മുനയൊടിച്ച പേനയിൽ നിന്ന് മഷിയിറ്റുന്നു.. ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽ നിന്ന് വീണ്ടും പുറത്തു ചാടാൻ വെമ്പുകയാണ് അവനോടുള്ള വെറുപ്പ്..!! 

"ONE GUY CAN MAKE YOU HATE ALL THE GUYS"


സത്യമാണ്.. മരണത്തെ മുന്നിലിട്ട് പ്രണയിക്കുന്ന.. പ്രണയിക്കാൻ മറ്റൊരാളെ നിർബന്ധിക്കുന്ന ഒരുപാടു പേരുണ്ട് ഇന്ന് ലോകത്ത്.. സ്വന്ത ജീവൻ എന്നത് അവർക്ക് എത്ര നിസ്സാരമാണെന്നോ.. സ്നേഹിക്കുന്നവർക്കു വേണ്ടി ജീവൻ നല്കുന്നത് മഹത്വരമാണ്.. എന്നാൽ ജീവൻ നഷ്ടപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒരാളെ തന്റെ കൈകൾക്കുള്ളിൽ മുറുക്കിപ്പിടിക്കുന്നത്.. ഏതു ദിശയിൽ കൂടിയാണ് ന്യായമാകുന്നത്.. ഒരു തവണ.. രണ്ടു തവണ.. മൂന്നു തവണ.. നിസ്സാര കാര്യങ്ങൾക്ക് സ്വയം മുറിവേല്പ്പിക്കുന്ന വ്യക്തി നാളെ മറ്റൊരു പ്രശ്നം വന്നാൽ സ്വയം ഇല്ലാതാക്കില്ല എന്നതിനു എന്തുറപ്പാണുള്ളത്.. അങ്ങനെ ഒരാളോടൊപ്പം എങ്ങനെയാണ് വിശ്വസിച്ച് ജീവിക്കാനാവുക.. നാളെയൊരു ചെറിയ പ്രശ്നം വന്നാൽ അയാൾ നമ്മെ തനിച്ചാക്കി പോവില്ല എന്നതിനു എന്തുറപ്പുണ്ട്.. സ്വന്തം ജീവൻ പോലും അയാൾക്ക് എത്ര നിസ്സാരമാണെന്ന് നമുക്ക് വ്യക്തമായ നിലക്ക്.. എന്നാൽ താൻ ചെയ്ത തെറ്റിനെ ഒരിക്കലും മനസിലാക്കാനോ സമ്മതിക്കാനോ അവർ തയ്യാറാവില്ല എന്നതാണ് ഏറെ കൗതുകകരം.. മാനസികമായി ഒരാളെ എപ്പോഴും ഇത്തരത്തിലൊരു ഭയത്തിൽ നിലനിർത്തി കൊണ്ട് പോവുന്നതു കൊണ്ട് അവർ ഉദ്ദേശിക്കുന്ന കാര്യം എന്തായിരിക്കാം..??!! ഒരാളെ സ്നേഹിക്കുന്നതും.., ഒരാളെ ഭ്രാന്തമായി സ്നേഹിക്കുന്നതും തമ്മിൽ എന്തായിരിക്കാം വ്യത്യാസം.. ഭ്രാന്തമായി സ്നേഹിക്കുന്നു എന്നതിന്റെ അർത്ഥം അയാളുടെ ജീവിതത്തിൽ അയാൾക്കാവശ്യമുള്ള ഇടം നല്കാതിരിക്കുക എന്നാണോ.. അയാളുടെ ജീവിതത്തിലെല്ലാം  എന്നിലൂടെ മാത്രമായിരിക്കണം എന്ന വാശി പുലർത്തുന്നത് എത്രമാത്രം ശരിയാണ്.. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ആവശ്യത്തിനു ഇടം ലഭിക്കേണ്ടതുണ്ട്.. നിങ്ങളൊരാളെ പ്രണയിക്കുന്നു എന്നതിനർത്ഥം അയാളുടെ ജീവിതത്തിൽ നിന്ന് അയാളുടെ ഇടത്തെ അപഹരിക്കുക എന്നല്ല.. സാമാന്യ വിവേചന ബുദ്ധിയുള്ള ആർക്കും എളുപ്പം ഗ്രഹിക്കാവുന്നതാണ് ഇതെന്ന് ഞാൻ കരുതുന്നു.. പ്രണയത്തിൽ മാത്രമല്ല എല്ലാം ബന്ധങ്ങളിലും ഇത്തരത്തിൽ ‘ഇടങ്ങൾ നല്കേണ്ടത് ഏത് അത്യാവശ്യമാണ്.. അത്തരത്തിൽ സ്വന്തം ‘ഇടങ്ങൾ അപഹരിക്കുന്നവരിൽ നിന്ന് നമ്മളെപ്പോഴും മാറി നില്ക്കുന്നതാണുത്തമം.. എത്രയേറെ അവരു നമ്മെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാലും ഒരിക്കലും ആ സ്നേഹത്തിലൂടെ നമുക്ക് സന്തോഷം ലഭിക്കുകയില്ല.. നോവാനായി മാത്രം കൂടെ നടക്കുന്നത് വിഡ്ഡിത്തമാണ്.. ദൈവം പോലും അങ്ങനെ ഒരു ബന്ധം ഇഷ്ടപ്പെടില്ല.. കാരണം നാം മനസു നിറഞ്ഞ് പുഞ്ചിരിക്കുമ്പോൾ മാത്രമാണല്ലോ അവിടത്തേക്കും മനസു നിറയുക..!!
.
.
.
ഒരു തീനാളത്തിന്റെ തുമ്പിലേക്ക് നിന്റെ ഓർമകളെയെല്ലാം കഴുകിയെറിഞ്ഞ കൂട്ടത്തിൽ നിന്നോടുള്ള എന്റെ പകയെ, വെറുപ്പിനെ,  മറ്റെല്ലാ വികാരങ്ങളേയും ഞാനെരിച്ചു കളയുകയാണ്.. എന്റെ നിഴൽപ്പാടുകളെപ്പോലും നീയിനി പിന്തുടരാതിരിക്കുക.. നിന്റെ കള്ളങ്ങൾക്ക് ഇനി നിത്യശാന്തി...

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...