Monday 22 August 2016


                            അമ്മ
                         ********

തളർന്ന മനസിന്റെ മുറ്റത്തൊരു പൂമരം
മഴയും വെയിലും തളർത്താതെ
ജന്മാന്തരങ്ങളിലേക്ക് വേരുകളാഴ്ത്തി
വേനൽ വീണ വഴികളിൽ തണൽ പടർത്തി
പൂത്തും തളിർത്തും ഇല കൊഴിയാതെ
എന്നിലേക്കെന്നെ നയിക്കുന്ന നന്മ മരം..
ഒരു കുഞ്ഞു കാറ്റായ് നിന്നിൽ പിറന്ന്
നിന്റെ ഇലകളിലുറങ്ങിയുണർന്ന്
നിന്നിലേക്ക് വളർന്നിട്ടും.. ഒടുവിൽ,
നിറം മങ്ങാത്ത വർണങ്ങളതു തേടി
നിന്നെ മറന്ന് യാത്രയാകുമ്പോഴും
ചില്ലകൾ താഴ്ത്തി മൗനാനുവാദമേകിയവൾ..
ചിതറിത്തെറിച്ച് തിരസ്കരിക്കപ്പെട്ട്
നഷ്ട ഗന്ധം പേറിയൊടുക്കം
നിന്നിലേക്കു തന്നെ മടങ്ങിയെത്തവേ
എനിക്കായൊരു പൂക്കാലമൊരുക്കിവെച്ച്
ഇലകൾക്കിടയിലേക്ക് ചേർത്തു പിടിക്കുന്നവൾ..
ചിറകറ്റ് തളർന്നൊരു ഹൃദയത്തിലും
സ്വപ്നങ്ങളുടെ വസന്തം തീർക്കുന്നവൾ..
തളർന്ന മനസിനെ തണുപ്പിച്ച്
തന്നിലേക്കു ചേർക്കുന്നൊരു തണൽ മരം..




No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...