Wednesday 25 January 2017

ഇനിയൊരു നാളും
നിന്റെ തൂലികത്തുമ്പിലേക്കു
മടങ്ങുകയില്ലെന്നുറപ്പിച്ച്
ഞാനെന്നിലെ കവിതകളെ
മഴയിലേക്കെറിയുന്നു...
നീ തലോടിയ കവിളുകളിൽ നിന്ന്
ചുംബിച്ച മിഴികളിൽ നിന്ന്..
പ്രണയിച്ച ഹൃദയത്തിൽ നിന്ന്..
ഞാനെന്ന കവിതയിതാ
മഴയോടൊപ്പം നനഞ്ഞില്ലാതെയാവുന്നു..
ഇനിയൊരിക്കൽ നീയെന്നെ തിരയുമ്പോൾ
നിനക്കു കണ്ടെത്താൻ
ഒരു കവിതായായ് പോലും
ഞാനുണ്ടാവില്ലെന്നോർത്തു കൊള്ളുക..
കടലോളം ആഴത്തിൽ നിന്റെ നോവുകൾ
എന്നെ പൊതിയുമ്പോൾ
മഴ ചിതറിച്ചൊരു കവിതയായി ഞാൻ
മഷിയിടറി മഴയായാലിഞ്ഞ്
ഒരു തുള്ളി പോലും ബാക്കിയാവാതെ
നക്ഷത്രങ്ങളിലേക്ക് മടങ്ങിപ്പോവുന്നു..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...