ഇരുട്ട് കനത്തൊരു മഴരാവിൽ
പാതി പാടത്തും
പാതി വരമ്പിലുമായി
കമിഴ്ന്നു കിടക്കുമ്പോഴും
അച്ഛന്റെ കൈയിൽ
സുരക്ഷിതമായിരുന്നു
പിഞ്ഞിയ അരിസഞ്ചിയിലെ
നാലുവയറത്താഴം..
പാതി പാടത്തും
പാതി വരമ്പിലുമായി
കമിഴ്ന്നു കിടക്കുമ്പോഴും
അച്ഛന്റെ കൈയിൽ
സുരക്ഷിതമായിരുന്നു
പിഞ്ഞിയ അരിസഞ്ചിയിലെ
നാലുവയറത്താഴം..
അച്ഛന്റെ കണങ്കാലിൽ
ആഞ്ഞുമ്മ വെച്ചയാ
കരിമൂർഖനറിയുമോ
കനക്കുന്ന മഴപ്പെയ്ത്തിൽ
വിശന്നു വിറച്ചൊട്ടിക്കിടക്കുന്ന
മൂന്നത്താഴപ്പഷ്ണിക്കാരെ..
ആഞ്ഞുമ്മ വെച്ചയാ
കരിമൂർഖനറിയുമോ
കനക്കുന്ന മഴപ്പെയ്ത്തിൽ
വിശന്നു വിറച്ചൊട്ടിക്കിടക്കുന്ന
മൂന്നത്താഴപ്പഷ്ണിക്കാരെ..
പലചരക്കു കടയിലെ
കണക്കു പുസ്തകം
ഇനി കടമെഴുതില്ലെന്ന്
കട്ടായം പറഞ്ഞതിനാലാണ്
ചത്തുപോയ ടോർച്ചിനു
ബാറ്ററി വാങ്ങാഞ്ഞത്..
കണക്കു പുസ്തകം
ഇനി കടമെഴുതില്ലെന്ന്
കട്ടായം പറഞ്ഞതിനാലാണ്
ചത്തുപോയ ടോർച്ചിനു
ബാറ്ററി വാങ്ങാഞ്ഞത്..
എല്ലാമറിഞ്ഞിട്ടും എന്തിനാണാവോ
പുറകിലൂടെ വന്നാ കർക്കിടക കാറ്റ്..
പുറകിലൂടെ വന്നാ കർക്കിടക കാറ്റ്..
അച്ഛന്റെ ചൂട്ടൂതിക്കളഞ്ഞത്..
വല്ലോന്റേം പറമ്പിലെ
കുടികിടപ്പുകാരനെയടക്കാൻ
ആറടി മണ്ണും തെക്കേ പറമ്പും
നാട്ടിലെങ്ങും കിട്ടിയില്ല
ഒടുക്കം ചുടലപ്പറമ്പിന്റെ മൂലയ്ക്ക്
വിറകിട്ടടുക്കി കിടത്തിയപ്പോ
അച്ഛന്റെ മേല് മുഴുവൻ നീലയായിരുന്നു
അമ്മയുടെ തകരപ്പെട്ടിയിലെ
നീലക്കണ്ണനെ പോലെ അച്ഛൻ..
വിറകിട്ടടുക്കി കിടത്തിയപ്പോ
അച്ഛന്റെ മേല് മുഴുവൻ നീലയായിരുന്നു
അമ്മയുടെ തകരപ്പെട്ടിയിലെ
നീലക്കണ്ണനെ പോലെ അച്ഛൻ..
അന്ന് മുതലാണ്
കഞ്ഞിവെള്ളത്തിലിത്തിരി
അമ്മക്കണ്ണീര് വീണാൽ
അത്താഴമാകുമെന്ന് ഞാനറിഞ്ഞത്..
കഞ്ഞിവെള്ളത്തിലിത്തിരി
അമ്മക്കണ്ണീര് വീണാൽ
അത്താഴമാകുമെന്ന് ഞാനറിഞ്ഞത്..
No comments:
Post a Comment