Monday 17 September 2018

വെളിച്ചത്തിന്റെ അവസാനതുള്ളിയും
കെട്ടുപോയൊരാ നേർത്ത നിമിഷത്തിൽ
മരണം, നിന്റെ നനുത്ത
ചുംബനങ്ങൾ കണക്കെന്നെ
കൊതിപ്പിച്ചു കടന്നു വരുന്നു
പരിചിതനായൊരു സുഹൃത്തിനെപ്പോലെ
നെറുകയിൽ തലോടുന്നു
ചുണ്ടുകളിൽ കൊടുംവിഷത്തിന്റെ
പ്രണയം പകരുന്നു
സിരകളിൽ ഭ്രാന്തു പൂക്കുമ്പോൾ
കടുംമഞ്ഞ നിറമാർന്ന
സൂര്യകാന്തിപ്പൂക്കൾ
എനിക്കു മുന്നിൽ തെളിയുന്നു..
എങ്ങു നിന്നോ വന്നയാ
മഞ്ഞപാപ്പാത്തിക്കു പുറകെ നിശബ്ദം
കവിതകളകലുന്നു..
അക്ഷരങ്ങൾ സ്വപ്നങ്ങളെപ്പോൽ വിരൽത്തുമ്പിൽ
നിന്നൂർന്നു വീഴുന്നു..
ഭ്രാന്തുകളെന്നിൽ പടർന്നു പൂക്കുമ്പോഴു൦
ഒരിക്കല് കൂടി, എന്നില് നിന്ന്
നിനക്കെന്നെ രക്ഷിക്കാനാവുമെന്ന്
നിന്നെപ്പോലെ വൃഥാ ഞാനു൦ കൊതിക്കുന്നു..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...