Friday 23 September 2016

തൂലികത്തുമ്പിൽ മരണത്തെ വഹിക്കുന്നവനെ
നിന്റെ ഹൃദയത്തോളമെത്തിയിട്ടും നീയെന്നെ
പുറത്തു നിർത്തിയതെന്ത്..
നിനക്കു ചുറ്റും നീ തീർത്ത മതില്ക്കെട്ടിനുള്ളിൽ
പുറത്തു കടക്കാൻ വെമ്പുന്നൊരു മനസുണ്ട്
നീ മായ്ച്ചു കളഞ്ഞ വരികളിൽ
എഴുതാൻ മറന്ന കവിതകളിൽ
എനിക്കത് വായിക്കാനാവുന്നു..
നീ പോലുമറിയാതെ..
എന്റെ അക്ഷരങ്ങൾക്കു മുന്നിലല്ല..,
സ്വപ്നങ്ങളിലേക്കു തുറന്നിടാൻ നീ മടിക്കുന്ന
നിന്റെ ഹൃദയത്തിനു മുന്നിലാണ്
നീ തോറ്റു പോവുന്നത്..
നിറങ്ങളുടെ മഴ പെയ്ത്തിൽ
സ്വ നിറമേതന്നറിയാതെ നനഞ്ഞു നിന്നവനെ
പെയ്തിറങ്ങുന്ന നിറങ്ങളെല്ലാം നിന്റേത്
നിറഞ്ഞൊഴുകിയ കണ്ണീർപ്പുഴയിൽ
തനിച്ചിറങ്ങിയവനേ
ഒടുങ്ങാതൊഴുകിയ നൊമ്പരപ്പുഴയിലെ
ഓരോ മുത്തും നിന്റേത്
നിന്റെ സ്വപ്നങ്ങൾക്കു നീ നിറം പകരുക..
മുത്തുകൾ കൊണ്ട് ജീവിതത്തെ ഒരുക്കുക..
ഇന്നലെയെ ഇന്നലെയിലുപേക്ഷിച്ച്
ഇന്നിലേക്ക് നീയെന്നോടൊപ്പം വരിക..
ജയിക്കാൻ വേണ്ടിയല്ലാതെ
തോറ്റു പോവാതിരിക്കാൻ മാത്രമായി
സൗഹൃദത്തിന്റെ നീല നിറത്തിലൂടെ
നിന്റെ ആകാശം കാണുക..
തളരാതിരിക്കാൻ ഈ കൈ മുറുകെ പിടിച്ച്
കരുണയോടെ ജീവിതത്തെ ഒന്നുകൂടി നോക്കുക..
തൂലികത്തുമ്പിൽ മരണത്തെ വഹിക്കുന്നവനെ
നോവോർമകളെ ഇനിയുമോർക്കാതെ
നിനക്കീ ജീവിതത്തെ ഒന്നു പ്രണയിച്ചു കൂടെ..


## കടലോളം ചെന്നിട്ടും
ആഴത്തിലേക്കുള്ള വഴി മറന്നയാ പുഴ പോലെ
നിന്നോളമെത്തിയിട്ടും നിന്നിലേക്കെത്താതെ ഞാൻ...

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...