Sunday 25 September 2016

ആകാശങ്ങൾക്കപ്പുറത്തു നിന്ന്
ഒരായിരം കവിതകളായി
എന്നിൽ പെയ്തിറങ്ങിയ
എന്റെ മഴയാണു നീ..
നിനക്കു പെയ്യുവാനായി മാത്രം
ഞാനെന്റെ ചില്ലകളെ താഴ്ത്തി..
നിനക്കുമ്മ വെക്കാനായി
ഞാനെന്റെ മിഴികളെ കൂമ്പി..
നിറഞ്ഞു പെയ്ത നിന്നെ വഹിക്കാൻ
ഞാനെന്റെ ഹൃദയത്തെ
കടലോളം വിശാലമാക്കി..
നിന്നിൽ നനഞ്ഞ്
നിന്നെ അറിയുവാൻ
നിന്നിലേക്കൊരു
സ്നേഹ മഴയായ് പെയ്യുവാൻ
ഞാനെന്റെ ആകാശത്തെ
ഒരുക്കിയപ്പോഴെക്കും
എന്റെ വിരൽത്തുമ്പിൽ നിന്ന്
കാത്തിരിക്കണമെന്നു പോലും
പറയാൻ മറന്ന്
നിന്നിലേക്കു മാത്രമായ് നീ
പെയ്തകന്നു..
നീ നനച്ച എന്റെ കവിളുകളിൽ
നീ തന്നെ സമ്മാനിച്ച വിരഹം
പെയ്തിറങ്ങി..
നിന്റെ സ്നേഹക്കുളിരിനെപ്പോലും
ഇല്ലാതാക്കിക്കളയുന്ന
നൊമ്പരത്തിന്റെ ചൂട് ഞാനറിഞ്ഞു..
ഏതേത് ആകാശങ്ങളിലാണിനി
നിന്നെ തേടേണ്ടതെന്നറിയാതെ
നീ സ്നേഹം നനച്ചുപേക്ഷിച്ചയീ
പൂമരമിവിടെ..
തനിച്ച്....
## പെട്ടെന്ന് പെയ്തകന്നയെന്റെ സ്നേഹ മഴയ്ക്ക്..
നിന്നിലേക്കൊരു വിരൽത്തുമ്പ് നീട്ടും മുൻപേ
പറയാതെ പെയ്തകന്നതെങ്ങോട്ടാണു നീ...

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...