Tuesday 6 December 2016

………….പുണ്യാളനോട്………….


          ഒരുപാട് താഴ്ച്ചയുള്ളൊരു കുഴിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് മുകളിൽ വന്നപ്പോഴാണ് മനസിലായത്.. മുന്നിൽ നീണ്ടു കിടക്കുന്ന ജീവിത മൈതാനം ശൂന്യമാണ്.. താങ്ങായോ തണലായോ കൂട്ടിനാരും തന്നെയില്ല.. അപ്പോഴാണ് നിന്നെ കണ്ടെത്തിയത്..  സുഹൃത്ത് എന്ന വാക്കിനെ പഠിപ്പിച്ച, രക്തം പുരണ്ട മുറിവുകളെ ഓർമപ്പെടുത്താതെ സ്നേഹിക്കാമെന്ന് വിശ്വസിപ്പിച്ച  ‘നീയെന്ന കൂട്ടിനെ ദൈവം കൈക്കുമ്പിളിലേക്ക് പകർന്നിട്ടു തന്നത്..  ഒരുപാട് നോവുമ്പോൾ സ്വാന്തനിപ്പിക്കാൻ.. സ്വാതന്ത്ര്യത്തോടെ വഴക്കടിക്കാൻ.. ചീത്ത വിളിക്കാൻ.. നീയില്ലാതിരുന്നെങ്കിൽ തനിച്ചുള്ള യാത്രയിൽ ഞാനെന്നേ ഇടറി വീഴുമായിരുന്നു.. നന്ദി.. നിറഞ്ഞ് സ്നേഹം പകർന്നതിന്, വഴക്കു കൂടിയതിന്,   സ്വാതന്ത്ര്യത്തോടെ ചീത്ത വിളിച്ചതിന്.., എന്റെ ഇടത്തെ കവരാതെ എന്റെ ജീവിതത്തിലെ സുഹൃത്തായതിന്..,  നന്ദി..!!!

... 

നിന്റെ പാദത്തിൽ ഒരു മുള്ളു തറച്ചു കയറി-
അതിനാൽ, നീ ചിലപ്പോൾ രാത്രിയിൽ കരഞ്ഞു പോകുന്നു.
ഈ ലോകത്തിൽ,  ചിലർക്ക്,  അതെടുത്തു കളയാനാവും.
ഈശ്വരനാണ് അവർക്ക് ആ കഴിവ് കൊടുത്തത്.

-: സെയിന്റ് കാതറീൻ ബെനിൻകാസ


No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...