Friday 2 December 2016

നിറഞ്ഞ മിഴി പറഞ്ഞു
ഇനി കരയരുതെന്ന്;
നോവുന്ന മനസ് മന്ത്രിച്ചു
ഇനിയും വേദനിക്കല്ലേ എന്ന്;
നടന്നു പൂർത്തീകരിച്ച പാത പറഞ്ഞു
ഇനി പിൻ തിരിഞ്ഞ് നടക്കരുതെന്ന്;
ഇലത്തുമ്പിലെ മഴത്തുള്ളി മന്ത്രിച്ചു
അവളെപ്പോലെ പാതിയിൽ പൊഴിയരുതെന്ന്
എന്നിട്ടും
കാലം വീണ്ടും എന്നെ കരയിച്ചു
മനസു വീണ്ടും നോവറിഞ്ഞു
പിന്നെ പിന്നെ ഞാനറിഞ്ഞു
പുഞ്ചിരിയെന്നത് വലിയൊരു കള്ളം മാത്രമെന്ന്..
പാതിയിൽ കൊഴിഞ്ഞകലുന്ന
മഴത്തുള്ളി ഭാഗ്യവതിയാണെന്ന്..
പിന്നെ ഞാനും പൊഴിഞ്ഞു..
അവളെപ്പോലെ.., നിശബ്ദമായ്..
ഒരില കൊഴിയുന്നതിനേക്കാൾ
മൃദുവായി ഞാനെന്റെ ജീവനെ ഇറ്റിച്ചു കളഞ്ഞു..
കാലമെന്ന കള്ളത്തിലേക്ക്
മറ്റൊരു വലിയ കള്ളമായി ഞാനും..
ആരുമറിയാതെ ചെന്നൊളിച്ചു..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...